സര്‍ക്കാരുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ കോടതിയുടെ ഭാരം കുറയും. സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കാത്തതുകൊണ്ടാണ് പൊതുജനം കോടതിയെ സമീപിക്കുന്നത്.
പാണ്ഡവർ മുതൽ മൗര്യന്മാർ, ഗുപ്തർ, മുഗളർ, ബ്രിട്ടീഷുകാർ എന്നിവരെല്ലാം ഇന്ത്യ ഭരിച്ചു. എങ്കിലും ഒരിക്കല്‍ പോലും രാജ്യത്തെ മുസ്ലീം, ക്രിസ്ത്യൻ, ഹിന്ദു എന്നീ മതങ്ങളുടെ അടിസ്ഥാനത്തില്‍ മത രാഷ്ട്രീയമായി ചിത്രീകരിച്ചിട്ടില്ല. കാരണം ഇന്ത്യ ഒരു ആത്മീയ രാജ്യമായി ആദ്യം മുതല്‍ അംഗീകരിക്കപ്പെട്ടിരുന്നു
1975 -ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ വിധി ധീരതയുടെതാണ്. ചഫ് ജസ്റ്റിസ് ജഗ് മോഹന്‍ലാല്‍ സിന്‍ഹയുടെ വിധി അടിയന്തിരാവസ്ഥ കാലത്തേക്കാണ് നയിച്ചത്. എന്നാല്‍ അതിന്‍റെ അനന്തരഫലങ്ങൾ ഞാൻ ഇപ്പോൾ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല- എന്‍ വി രമണ പറഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റന്‍റെ ശിലാസ്ഥാപന ചടങ്ങിലാണ് ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം. ചടങ്ങില്‍ രാഷ്‌ട്രപതി രാം നാഥ് കൊവിന്ദും പങ്കെടുത്തിരുന്നു.